Select Menu

clean-5

Wisata

Budaya

Kuliner

Kerajaan

kota

Suku

പറഞ്ഞാല്‍ അക്ഷരംപ്രതി കേള്‍ക്കുന്ന ഗൂഗിൾ


എന്താണ് വേണ്ടതെന്ന് ഇനി ഗൂഗ്ളിനോട് പറഞ്ഞാല്‍ മതി. വിവരങ്ങള്‍ ഞൊടിയിടയില്‍ സ്ക്രീനില്‍ തെളിയും. അവശ്യം വേണ്ട വിവരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഉപയോക്താവിന് നല്‍കുന്ന അത്യാധുനിക സാങ്കേതിക വിദ്യ.
‘ഹമ്മിങ് ബേഡ്’ എന്നാണ് ഗൂഗ്ള്‍ ഈ പുതിയ സാങ്കേതികവിദ്യക്ക് നല്‍കിയിരിക്കുന്ന പേര്. വേണ്ടത് വിവരമോ വാര്‍ത്തയോ ചിത്രമോ എന്തുമാകട്ടെ മനുഷ്യനെ പോലെ ചിന്തിക്കാനും വിവേകബുദ്ധിയോടെ കാര്യങ്ങള്‍ അപഗ്രഥിക്കാനും ഹമ്മിങ്ബേഡിന് കഴിയും. ഹമ്മിങ് ബേഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ സെര്‍ച്ച് എന്‍ജിന്‍െറ ഒൗദ്യോഗിക പ്രകാശനം കഴിഞ്ഞദിവസം ഗൂഗ്ള്‍ നടത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധതലങ്ങളില്‍ പരീക്ഷിച്ച് വിജയംകണ്ട ശേഷമാണ് ഗൂഗ്ള്‍ ഇത് ലോകത്തിന് സമര്‍പ്പിക്കുന്നത്. അധികം വൈകാതെ ഹമ്മിങ് ബേഡ് ഗൂഗ്ള്‍ നമ്മുടെ കമ്പ്യൂട്ടറുകളില്‍ എത്തുമെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന സൂചന.
സാധാരണ ഗതിയില്‍ ഉപയോക്താവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അഥവാ കീ വേഡുകള്‍ സ്വീകരിച്ച ശേഷം അതിന്‍െറ അനുബന്ധ വിവരങ്ങള്‍ നല്‍കുന്ന രീതിയാണ് ഗൂഗ്ള്‍ ഉള്‍പ്പെടെ എല്ലാ സെര്‍ച്ച് എന്‍ജിനുകളും ചെയ്യുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ നല്‍കുന്ന വിവരം അപൂര്‍ണമോ അവ്യക്തമോ ആയാല്‍പോലും അതിന്‍െറ ശരിയായ രൂപവും അര്‍ഥവും സ്വയം വിവേചനബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് ഗൂഗ്ള്‍ തിരിച്ചറിയും. അതിലൂടെ വളരെ കൃത്യമായ വിവരം മാത്രം ഉപയോക്താവിന് പ്രദാനം ചെയ്യും.
അതായത്, നല്‍കുന്ന നിര്‍ദേശം വികലമോ അവ്യക്തമോ ആയാല്‍ കൂടിയും അവധാനതയുള്ള വിവരം മാത്രമാകും ഉപയോക്താവിന് ലഭിക്കുക. ഇത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് പുത്തന്‍ വഴിത്തിരിവാണെന്ന് ഗൂഗ്ളിന്‍െറ സെര്‍ച്ചിങ് എക്സ്പര്‍ട്ട് എന്‍ജിനീയര്‍ അമിത് സിങ് ഹാല്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ കൃത്രിമബുദ്ധി പ്രയോഗിക്കാന്‍ കഴിയുന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുക എന്ന ഗൂഗ്ളിന്‍െറ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഹമ്മിങ് ബേഡിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.




തക്കാളിയും ഉരുളക്കിഴങ്ങും ഒരു ചെടിയില്‍, വില 1500 രൂപ


തക്കാളിയും ഉരുളക്കിഴങ്ങും തികച്ചും വ്യത്യസ്തമായ രണ്ട് ഫലങ്ങളാണ്. ഒന്ന് പഴവും മറ്റൊന്ന് കിഴങ്ങുമാണെന്നതാണ് പ്രത്യേകത. പല രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇവയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ടൊമാറ്റോ കെച്ചപ്പും ഫ്രഞ്ച് ഫ്രൈസ് അടക്കമുള്ള ഉരുളക്കിഴങ്ങ് വിഭവങ്ങളും ഏറെപ്രിയങ്കരമാണു താനും. പക്ഷെ, ഇവക്ക് ഒരു കാര്യത്തില്‍ സമാനതയുണ്ട്. എല്ലാത്തിലും ആല്‍ക്കലോയ്ഡുകള്‍ (ക്ഷാരഗുണം) അടങ്ങിയതിനാല്‍ നൈറ്റ്ഷേഡ്സ് (nightshade foods) എന്ന ഒരു കുടുംബത്തില്‍പെടുന്നതാണ് ഇരുവരും. ഈ ബന്ധം ഇപ്പോള്‍ അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ്.
അതിനാല്‍ ഒരേ സമയം തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന ചെടി യാഥാര്‍ഥ്യമായി. ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഉല്‍പാദിപ്പിച്ചത്. ജനിതകമാറ്റം വരുത്തിയതല്ലത്രെ. തക്കാളി ചെടിയുടെ തണ്ട് ഉരുളക്കിഴങ്ങ് ചെടിയുടെ വേരു ഭാഗത്ത് ഒട്ടിച്ചുചേര്‍ക്കുകയാണ് ചെയ്തത്. അങ്ങനെ തക്കാളി മുകളിലും ഉരുളക്കിങ്ങ് ഭൂമിക്കടിയിലും ഉണ്ടായി. ലണ്ടന്‍ ഇപ്സവിച്ചിലെ ഉദ്യാന നിര്‍മാതാക്കളായ തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനിയാണ് ‘ടൊം ടാറ്റോ’ (TomTato) എന്ന പേരില്‍ സങ്കര ചെടി വിപണിയിലത്തെിച്ചിരിക്കുന്നത്. ഇതുണ്ടാക്കാന്‍ 15 വര്‍ഷത്തോളമെടുത്തു. ഇംഗ്ളണ്ടിലും ന്യൂസിലന്‍ഡിലും പുതിയ ചെടി വാങ്ങാന്‍ കിട്ടും. വില 24 ഡോളര്‍ (1500 രൂപ) വരും. നടുമ്പോള്‍ ചെടി തക്കാളിയാണെന്ന് തോന്നും. 500ഓളം തക്കാളിപ്പഴങ്ങളും കായ്ക്കും. എന്നാല്‍ മണ്ണില്‍നിന്ന് പിഴുതുനോക്കിയാല്‍ വേരുകളില്‍ കുനുകുനെ പിടിച്ചിരിക്കുന്ന വെള്ള ഉരുളക്കിഴങ്ങുകള്‍ കാണാം. ഒരു സീസണ്‍ മുഴുവന്‍ ചെടി ലം നല്‍കും. ഒരേസമയം തക്കാളിയും ഉരുളക്കിഴങ്ങും ഉണ്ടാകുകയും ചെയ്യും. 40 കിലോ കൊള്ളുന്ന ചാക്കിലോ 40 ലിറ്റര്‍ ചട്ടികളിലോ വീടിന് അകത്തോ പുറത്തോ ഇഷ്ടം പോലെ വളര്‍ത്താമെന്നതാണ് മേന്മ.
ഗ്രാഫ്റ്റിങ് വഴി ഇത്തരം ചെടികള്‍ മുമ്പും ഉണ്ടാക്കിയിരുന്നു. എന്നാല്‍ വാണിജ്യാവശ്യത്തിന് ആദ്യമായാണ് ഒരു കമ്പനി വിപണിയിലിറക്കുന്നതെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനി പറഞ്ഞു. നേരത്തെ സൃഷ്ടിച്ചവയുടെ രുചിയില്‍ വ്യത്യാസമുണ്ടായിരുന്നതായും എന്നാല്‍ ‘ടൊം ടാറ്റൊ’ രുചികരമാണെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ ഡയറക്ടര്‍ പോള്‍ ഹാന്‍സേര്‍ഡ് പറഞ്ഞു. ന്യൂസിലന്‍ഡിലും സമാന ഉല്‍പന്നം ‘പൊട്ടറ്റൊ ടൊം’ എന്ന പേരില്‍ ഈയാഴ്ച പുറത്തിറക്കിയിരുന്നു.




About

About

Blogger templates

Kerajaan